Sunday 3 June 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 48


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ചെർണെയിൽ ദൂരക്കാഴ്ച്ച വളരെ മോശമായിരുന്നു. ഏറിയാൽ നൂറ് വാര. കാലാവസ്ഥാ റിപ്പോർട്ട് ചെക്ക് ചെയ്തുകൊണ്ടിരിക്കുന്ന ലീബറിനെയും നോക്കി ഷെല്ലെൻബെർഗും വോഗനും റേഡിയോ റൂമിൽ കാത്തിരുന്നു. ഒരു ലെതർ ഹെൽമറ്റും വൂളൻ ഫ്ലയിങ്ങ് ജാക്കറ്റും ബൂട്ട്സുമാണ് വോഗൻ ധരിച്ചിരുന്നത്. അക്ഷമനായി കാണപ്പെട്ട അയാൾ സിഗരറ്റ് ആഞ്ഞു വലിച്ചുകൊണ്ടിരുന്നു.

എന്തെങ്കിലും പുരോഗതി...?” വോഗൻ ചോദിച്ചു.

റോയൽ എയർഫോഴ്സിന്റെ വെതർ റിപ്പോർട്ടായിരുന്നു അത്. സൗത്ത് ഇംഗ്ലണ്ടിന് മുകളിലെ സ്ഥിതി വളരെ മോശമാണ് ക്യാപ്റ്റൻ... കനത്ത മൂടൽമഞ്ഞ്... എങ്കിലും ഇടയ്ക്ക് വീശുന്ന കാറ്റ് അല്പനേരത്തേക്ക് ചെറിയൊരു കാഴ്ച്ച നൽകുന്നുണ്ട്...” ഷെല്ലെൻബെർഗ് പറഞ്ഞു.

ഓകെ... എങ്കിൽ ഇനി സമയം കളയുന്നതിൽ അർത്ഥമില്ല...” വോഗൻ പുറത്തേക്ക് നടന്നു.

 വിമാനത്തിനരികിലേക്ക് നടന്നു നീങ്ങുന്ന വോഗനെ ഷെല്ലെൻബെർഗ് അനുഗമിച്ചു. “ഞാനിപ്പോൾ എന്താണ് പറയുക...?” അദ്ദേഹം വിഷണ്ണനായി.

ഉറക്കെ ചിരിച്ചുകൊണ്ട് വോഗൻ തന്റെ ഗ്ലൗസ് അണിഞ്ഞു. “ജനറൽ... ഫിൻലണ്ടിൽ വച്ചുണ്ടായ പ്ലെയിൻ ക്രാഷിൽ നിന്നും രക്ഷപെട്ടതിന് ശേഷമുള്ള എന്റെ ജീവിതം ഒരു അധിക ബോണസ് ആണെന്ന് കൂട്ടിക്കോളൂ.... അതുകൊണ്ട് എന്റെ കാര്യം മറന്നേക്കൂ... ടേക്ക് കെയർ ഓഫ് യുവേഴ്സെൽഫ്...”

കോക്ക്പിറ്റിലേക്ക് ചാടിക്കയറി വോഗൻ ഓവർഹെഡ് കവർ വലിച്ചടച്ചു.  ഷെല്ലെൻബെർഗ് വിമാനത്തിനരികിൽ നിന്നും പിന്നോട്ട് മാറി നിന്നു. ലൈസാൻഡർ ചലിച്ചു തുടങ്ങി. എയർഫീൽഡിന്റെ അറ്റത്ത് പോയി തിരിഞ്ഞ വിമാനം കാറ്റിനെതിരെ റൺവേയിലൂടെ ഓടിത്തുടങ്ങി. വോഗൻ എൻജിന്റെ പവർ ബൂസ്റ്റ് ചെയ്തതും മുകളിലേക്ക് ഉയർന്ന വിമാനം മൂടൽമഞ്ഞും ഇരുട്ടും മഴയും കൂടി നെയ്തെടുത്ത പുതപ്പിനുള്ളിലേക്ക് പറന്നു കയറി. കോളം പിറകോട്ട് വലിച്ച് അയാൾ ക്രമേണ ആൾട്ടിറ്റ്യൂഡ് ഉയർത്തി കടലിന് മുകളിലേക്ക് തിരിഞ്ഞു.

കടലിന് മീതെ ഇരുളിലേക്ക് ഉയർന്ന് അപ്രത്യക്ഷമാകുന്ന വിമാനത്തെ നോക്കി വിസ്മയത്തോടെ ഷെല്ലെൻബെർഗ് മന്ത്രിച്ചു. “എവിടെ നിന്ന് കണ്ടെത്തുന്നു നാം ഇത്തരം മനുഷ്യരെ...?”

അദ്ദേഹം തിരിഞ്ഞ് റേഡിയോ റൂമിലേക്ക് നടന്നു.

                                                              ***

ഷാ പ്ലേസിലെ സ്റ്റഡി റൂമിൽ റേഡിയോയുടെ മുന്നിൽ നിന്നും തിരിഞ്ഞ ലവീനിയ ഹെഡ്ഫോൺ ഊരി മാറ്റിയിട്ട് മുറിയിൽ നിന്നും പുറത്തിറങ്ങി. അടുക്കളയിൽ ഇറച്ചിയും മുട്ടയും പാകം ചെയ്യുകയായിരുന്നു മാക്സ്വെൽ ഷാ.

വിശന്നു തുടങ്ങിയിരുന്നു ലവീനിയാ...” അരികിൽ വച്ചിരുന്ന വിസ്കി ഗ്ലാസ് കൈയിലെടുത്തു കൊണ്ട് അയാൾ പറഞ്ഞു.

ഗുഡ് ഗോഡ്...!” അവൾക്ക് രോഷം അടക്കാനായില്ല. “മാക്സ്... വിമാനം അവിടെ നിന്ന് പുറപ്പെട്ടു കഴിഞ്ഞു.... അപ്പോഴാണ് നിങ്ങളും നിങ്ങളുടെയൊരു വിശപ്പും... ഞാൻ സൗത്ത് മെഡോയിലേക്ക് പോകുകയാണ്...”

തന്റെ ഷൂട്ടിങ്ങ് ജാക്കറ്റും ഹാറ്റും പിന്നെ സൈക്കിൾ ലാമ്പുകൾ സൂക്ഷിച്ചിരുന്ന ബാഗും എടുത്ത് അവൾ പുറത്തേക്ക് നടന്നു. വളർത്തുനായ നെൽ അവളെ തൊട്ടുരുമ്മി ഒപ്പം തന്നെയുണ്ടായിരുന്നു. ധാന്യപ്പുരയിൽ എത്തിയ അവൾ അവിടുത്തെ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിച്ചു. കനത്ത മഞ്ഞും മൂടിക്കെട്ടിയ കാലാവസ്ഥയും ആയതിനാൽ ബ്ലാക്ക് ഔട്ട് റെഗുലേഷൻ ലംഘിക്കുന്നത് ആരും കാണാൻ പോകുന്നില്ല എന്ന് അവൾക്കുറപ്പുണ്ടായിരുന്നു. മാത്രവുമല്ല, രണ്ട് മൈൽ പരിസരത്തെങ്ങും മറ്റ് വീടുകളും ഉണ്ടായിരുന്നില്ല. സൈക്കിൾ ലാമ്പുകൾ വാതിലിനരികിൽ വച്ചിട്ട് പുറത്തിറങ്ങി അവൾ കാറ്റിന്റെ ദിശ പരിശോധിച്ചു. തൊട്ടടുത്തുള്ള വസ്തുക്കൾ പോലും കാണാനാവാത്ത വിധം കനത്ത മഞ്ഞ്. പെട്ടെന്ന് ഒരു കർട്ടൻ വകഞ്ഞ് മാറ്റിയത് പോലെ പ്രത്യക്ഷപ്പെട്ട വിടവിലൂടെ ഏതാണ്ട് മുന്നൂറ് വാര അകലെയുള്ള തന്റെ വീട്ടിലെ വെളിച്ചം അവൾക്ക് കാണനായി. ഒപ്പം കുളിർകാറ്റും...

ഹൗ മാർവലസ്, നെൽ...” മുന്നോട്ട് കുനിഞ്ഞ് നായയുടെ ചെവിയിൽ തലോടിക്കൊണ്ട് അവൾ പറഞ്ഞു. കാറ്റ് അടങ്ങിയതും മഞ്ഞിന്റെ ആവരണം വീണ്ടും പൂർവ്വസ്ഥിതി പ്രാപിച്ചു.

                                                    ***

ലണ്ടനിൽ നിന്നും പുറത്ത് കടക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് ഡെവ്ലിന് മനസ്സിലായി. മൂടൽമഞ്ഞും ഗതാഗത തടസ്സവും കൂടി ആയപ്പോൾ പതിനഞ്ച്ഇരുപത് മൈൽ സ്പീഡിൽ കൂടുതൽ അവർക്ക് നീങ്ങാനായില്ല.

എന്തൊരു കഷ്ടമാണിത്...!” അദ്ദേഹം സ്റ്റെയ്നറോട് പറഞ്ഞു.

നമ്മുടെ സങ്കേതത്തിൽ എത്തുവാൻ താമസിക്കും അല്ലേ...?” സ്റ്റെയ്നർ ചോദിച്ചു.

പാതിരാത്രിയോടെ പുറപ്പെടുക എന്നതായിരുന്നു ഞങ്ങളുടെ പദ്ധതി... പക്ഷേ, ഇതുവരെ ലണ്ടനിൽ നിന്നും പുറത്ത് കടക്കാനായിട്ടില്ല...”

ചാട്ടവാർ വച്ച് വീലുകൾക്ക് രണ്ട് അടി കൊടുത്ത് നോക്കൂ, മിസ്റ്റർ ഡെവ്ലിൻ... ചിലപ്പോൾ സ്പീഡ് കൂടിയേക്കും...” ഡെവ്‌ലിനെ ചൊടിപ്പിക്കുവാനെന്നോണം പിൻസീറ്റിൽ ഇരിക്കുന്ന മൺറോ പറഞ്ഞു.

അത് അവഗണിച്ച് ഡെവ്ലിൻ ഡ്രൈവിങ്ങ് തുടർന്നു. ഗ്രീൻവിച്ച് കടന്ന് കിട്ടിയതോടെ ട്രാഫിക്ക് അല്പമൊന്ന് കുറഞ്ഞു. അല്പം കൂടി വേഗതയാർജ്ജിച്ചിട്ട് അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. “അല്പം മെച്ചപ്പെട്ടിട്ടുണ്ട്...”

ഞാനാണെങ്കിൽ, മുട്ട വിരിയുന്നതിന് മുമ്പ് കോഴിക്കുഞ്ഞുങ്ങളുടെ എണ്ണമെടുക്കില്ലായിരുന്നു...” മൺറോ പറഞ്ഞു.

പഴഞ്ചൊല്ലുകൾ പറയാൻ താങ്കൾ മിടുക്കനാണല്ലോ ബ്രിഗേഡിയർ...” ഡെവ്ലിൻ പറഞ്ഞു. എന്നാൽ പിന്നെ ബൈബിളിൽ നിന്നൊരെണ്ണം ആയാലോ...? വിഡ്ഢികളുടെ ചിരി തീയിൽ എരിഞ്ഞടങ്ങുന്ന ചുള്ളിക്കമ്പുകളെപ്പോലെയാണ്...” ഡെവ്ലിൻ വാഹനത്തിന്റെ വേഗത വർദ്ധിപ്പിച്ചു.

                                                               ***

ഹംബർ കാറിൽ ഡെവ്ലിനെ പിന്തുടരാൻ ഇറങ്ങിയ കാർവർ സഹോദരന്മാരും അതേ പ്രശ്നം തന്നെയാണ് അഭിമുഖീകരിച്ചത്. ലണ്ടനിൽ നിന്നും പുറത്ത് കടക്കാൻ നന്നേ ബുദ്ധിമുട്ടിയ എറിക്ക് ഗ്രീൻവിച്ചിൽ വച്ച് വഴി തെറ്റി ഏതാണ്ട് മൂന്ന് മൈലോളം എതിർദിശയിൽ സഞ്ചരിച്ചു. സംശയം തോന്നിയ ജാക്ക് കാർവറാണ് മാപ്പ് ബുക്ക് നോക്കി വീണ്ടും നേർവഴിയിലേക്ക് അവനെ നയിച്ചത്.

നോക്കൂ, എറിക്ക്... വളരെ ലളിതം... ഗ്രീൻവിച്ചിൽ നിന്നും മെയ്ഡ്സ്റ്റ്ണിലേക്ക്... അവിടെ നിന്നും ആഷ്ഫോഡിലേക്ക്... ആഷ്ഫോഡിൽ നിന്നും റൈയിലേക്കുള്ള റോഡിൽ പാതി ദൂരം ചെല്ലുമ്പോൾ ചാർബറിയിലേക്കുള്ള ഡൈവർഷൻ എടുക്കുക...”

പക്ഷേ, ജാക്ക്... കുറച്ച് നാളുകളായി റോഡുകളിലെങ്ങും സൈൻ ബോർഡുകൾ കാണാനേ കിട്ടാറില്ലെന്ന് അറിയില്ലേ...?”

അതെ... യുദ്ധമല്ലേ നടക്കുന്നത്... ബോർഡുകളൊന്നുമില്ലെങ്കിൽ എങ്ങനെയെങ്കിലും കണ്ടുപിടിക്കണം...”

പിറകോട്ട് ചാരിയിരുന്ന് ജാക്ക് കാർവർ മയക്കത്തിലേക്ക് വഴുതി വീണു.

                                                    ***
ഏത് ദൗത്യത്തിലും ശത്രുദേശത്തിന്റെ തീരത്തോടടുക്കുമ്പോൾ റഡാർ കവറേജിന് താഴെക്കൂടി പറക്കണമെന്നുള്ളത് ലുഫ്ത്വാഫും റോയൽ എയർഫോഴ്സും തങ്ങളുടെ വൈമാനികരോട് നിർദ്ദേശിക്കുന്ന സംഗതിയാണ്. റഷ്യൻ - ഫിന്നിഷ് യുദ്ധത്തിൽ വച്ച് ഒരിക്കൽ അത് പരീക്ഷിച്ച കാര്യം വോഗന് ഓർമ്മ വന്നു. പാഠപുസ്തകങ്ങളിലെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിച്ചുകൊണ്ട് റഷ്യൻ നിരയെ ആക്രമിക്കുവാനായി താഴ്ന്ന് പറന്നെത്തിയത് റഷ്യൻ നേവിയുടെ മുന്നിലേക്കായിരുന്നു. അഞ്ച് വിമാനങ്ങളാണ് അന്ന് നഷ്ടമായത്.

അതുകൊണ്ട് തന്നെ തന്റെ യാത്രാപഥത്തിൽ അല്പം ഭേദഗതി വരുത്തുവാൻ വോഗൻ തീരുമാനിച്ചു. ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ ഒരു സമാന്തര രേഖയിൽ ഡഞ്ചിനെസ്സ് ലക്ഷ്യമാക്കി അദ്ദേഹം വിമാനം പറത്തി. ശക്തിയായ കാറ്റ് പലപ്പോഴും വേഗതയെ തടസ്സപ്പെടുത്തിയെങ്കിലും ആ യാത്ര ആയാസരഹിതമായിരുന്നു. യാത്രയുടെ ഭൂരിഭാഗവും എണ്ണായിരം അടി ഉയരത്തിൽ മൂടൽമഞ്ഞിന് മുകളിലൂടെ ആയിരുന്നു. മറ്റ് വിമാനങ്ങൾക്കായുള്ള വെതർ റിപ്പോർട്ടിന് ശ്രദ്ധ കൊടുത്തുകൊണ്ട് ആ വിരസമായ യാത്ര അദ്ദേഹം തുടർന്നു.

താഴെ, മഞ്ഞിന്റെ പുകമറയ്ക്കുള്ളിൽ നിന്നും അപ്രതീക്ഷിതമായി ഉയർന്നു വന്ന റോയൽ എയർഫോഴ്സിന്റെ ഒരു സ്പിറ്റ്ഫയർ ഫൈറ്റർ തന്റെ വിമാനത്തിന്റെ വലതുവശത്തായി നിലയുറപ്പിച്ചപ്പോൾ വോഗൻ ശരിക്കും ഞെട്ടിപ്പോയി. അർദ്ധചന്ദ്രന്റെ വെള്ളിവെളിച്ചത്തിൽ സ്പിറ്റ്ഫയറിന്റെ കോക്ക്പിറ്റിൽ ഹെൽമറ്റും ഗോഗ്ൾസും ധരിച്ച് ഇരിക്കുന്ന പൈലറ്റിനെ വ്യക്തമായി കാണുവാൻ സാധിക്കുന്നുണ്ടായിരുന്നു. വോഗൻ അയാൾക്ക് നേരെ കൈ ഉയർത്തി വീശി.

ആവേശം നിറഞ്ഞ ഒരു സ്വരം വോഗന്റെ റേഡിയോയിൽ ഇന്റർസെപ്റ്റ് ചെയ്തു. “ഹലോ, ലൈസാൻഡർ... എങ്ങോട്ടാണ്...?”

സോറി...” വോഗൻ മറുപടി പറഞ്ഞു. “സ്പെഷൽ ഡ്യൂട്ടീസ് സ്ക്വാഡ്രൺ, ഓപ്പറേറ്റിങ്ങ് ഔട്ട് ഓഫ് ടെംപ്സ്ഫോഡ്...”

നിങ്ങൾ ഒരു അമേരിക്കക്കാരനാണല്ലേ...?”

അതെ... റോയൽ എയർഫോഴ്സിൽ...” വോഗൻ പറഞ്ഞു.

സിനിമകളിലാണ് ഇത്തരം രംഗങ്ങൾ കണ്ടിട്ടുള്ളത്... അത്ഭുതകരം തന്നെ... ടേക്ക് കെയർ...” അതിവേഗം അയാൾ കിഴക്ക് ദിശയിലേക്ക് വിമാനത്തെ വീശിയെടുത്ത് ദൂരെ അപ്രത്യക്ഷമായി.

വേണ്ട വിധം കൈകാര്യം ചെയ്തപ്പോൾ കാര്യം എത്ര എളുപ്പം...” വോഗൻ സ്വയം പറഞ്ഞു.

ആൾട്ടിറ്റ്യൂഡ് കുറച്ച് അദ്ദേഹം ആയിരം അടി ഉയരത്തിലേക്ക് പറന്നിറങ്ങി. ചുറ്റിനും കനത്ത മൂടൽമഞ്ഞ്. പിന്നെ ഡഞ്ചിനെസ്സിന് നേർക്ക് തിരിഞ്ഞ് റോംനി മാർഷ് ലക്ഷ്യമാക്കി പറന്നു.

                                                       ***

ഭക്ഷണം കഴിച്ച് നല്ലൊരളവ് വിസ്കിയും അകത്താക്കി നെരിപ്പോടിനരികിലെ ചാരുകസേരയിൽ മയങ്ങുകയാണ് മാക്സ്വെൽ ഷാ. അയാളുടെ ഷോട്ട് ഗൺ തറയിൽ അലക്ഷ്യമായി വീണു കിടക്കുന്നുണ്ട്.

, മാക്സ്... നിങ്ങളെ ഞാൻ എന്താണ് ചെയ്യേണ്ടത്...!” മുറിയിലെത്തിയ ലവീനിയ അദ്ദേഹത്തിന്റെ ചുമലിൽ തട്ടി വിളിച്ചു.  

ഞെട്ടിയുണർന്ന് നോക്കിയ അയാൾ ചോദിച്ചു. “ഹലോ ഗേൾ... എവ്രിതിങ്ങ് ഓൾറൈറ്റ്...?”

ഫ്രഞ്ച് ജാലകത്തിനരികിൽ ചെന്ന് അവൾ കർട്ടനുകൾ വകഞ്ഞ് മാറ്റി. മൂടൽമഞ്ഞിന് ഒരു കുറവുമില്ല. കർട്ടൻ യഥാസ്ഥാനത്തേക്ക് വലിച്ചിട്ടിട്ട് അവൾ തന്റെ സഹോദരനരികിലെത്തി. “ഞാൻ അവിടെ ധാന്യപ്പുരയിലേക്ക് പോകുകയാണ് മാക്സ്... വിമാനം മിക്കവാറും അടുത്തെത്തിയിട്ടുണ്ടാവണം...”

ഓൾറൈറ്റ് ഓൾഡ് ഗേൾ...”

കൈകൾ പിണച്ച് ചുരുണ്ടുകൂടി കണ്ണുകളടച്ച് അയാൾ വീണ്ടും മയക്കത്തിലേക്ക് വീണു. പ്രതീക്ഷ കൈവെടിഞ്ഞ അവൾ സ്റ്റഡീ റൂമിൽ ചെന്ന് ചുമരിൽ നിന്നും ഏരിയൽ അഴിച്ചെടുത്ത് റേഡിയോയോടൊപ്പം അതിന്റെ കെയ്സിൽ  പായ്ക്ക് ചെയ്തു. മുൻവാതിൽ തുറന്ന് പെട്ടിയുമായി പുറത്തിറങ്ങി സൗത്ത് മെഡോയിലെ ധാന്യപ്പുര ലക്ഷ്യമാക്കി നീങ്ങിയ അവളെ വളർത്തുനായ നെൽ അനുഗമിച്ചു.

ധാന്യപ്പുരയുടെ മുന്നിലെത്തി നിന്ന് അവൾ ദൂരേയ്ക്ക് ചെവിയോർത്തു. വിമാനത്തിന്റെ ശബ്ദമൊന്നും കേൾക്കാനില്ല. എല്ലാം മായ്ക്കുന്ന കനത്ത മൂടൽമഞ്ഞ് സകലതിനെയും വലയം ചെയ്തിരിക്കുന്നു. വാതിലിനരികിൽ ഇട്ടിരുന്ന ഒരു ബെഞ്ചിൽ അവൾ റേഡിയോ സെറ്റ് ചെയ്തു.  ചുമരിലൂടെ വലിച്ച ഏരിയൽ അവിടെ അടിച്ചിരുന്ന തുരുമ്പെടുത്ത ആണികളിൽ ലൂപ്പ് ചെയ്തു. ഹെഡ്ഫോൺ എടുത്ത് ചെവികളിൽ വച്ചിട്ട് അവൾ റേഡിയോ ഓൺ ചെയ്തു. ഡെവ്ലിൻ ട്യൂൺ ചെയ്ത് വച്ചിരുന്ന ഫ്രീക്വൻസിയിൽ എസാ വോഗന്റെ സ്വരം അവളുടെ ഹെഡ്ഫോണിൽ മുഴങ്ങി.

                                                    ***

ഫാൾക്കൺ... ആർ യൂ റിസീവിങ്ങ് മീ...? ഐ സേ എഗെയ്ൻ... ആർ യൂ റിസീവിങ്ങ് മീ...?”

സമയം അപ്പോൾ പതിനൊന്ന് നാൽപ്പത്തിയഞ്ച് ആയിരുന്നു. വെറും അഞ്ച് മൈൽ മാത്രം അകലെയായിരുന്നു ലൈസാൻഡർ അപ്പോൾ. ഹെഡ്ഫോണിന്റെ ഒരു ഇയർപീസ് ചെവിയിൽ അമർത്തിപ്പിടിച്ചുകൊണ്ട് ധാന്യപ്പുരയുടെ വാതിൽക്കൽ നിന്ന് അവൾ ആകാശത്തേക്ക് നോക്കി. വിമാനത്തിന്റെ ശബ്ദമൊന്നും കേൾക്കുന്നതേയില്ല.

അയാം റിസീവിങ്ങ് യൂ, ലൈസാൻഡർ... അയാം റിസീവിങ്ങ് യൂ...”

വാട്ട് ആർ ദി കണ്ടീഷൻസ് ഇൻ യുവർ നെസ്റ്റ്...?” വോഗന്റെ സ്വരം അവളുടെ കാതിലെത്തി.

കനത്ത മൂടൽമഞ്ഞ്... വിസിബിലിറ്റി ഡൗൺ റ്റു ഫിഫ്റ്റി യാർഡ്സ്... വല്ലപ്പോഴും മാത്രം കാറ്റ് വീശുന്നുണ്ട്... സ്ട്രെങ്ത്ത് ഫോർ റ്റു ഫൈവ് എന്ന് അനുമാനിക്കുന്നു... അല്പനേരത്തേക്ക് മാത്രം ഇടയ്ക്ക് മഞ്ഞ് മാറുന്നുണ്ട്...”

അടയാളങ്ങൾ എല്ലാം യഥാസ്ഥാനത്ത് വച്ചിട്ടുണ്ടോ...?” അദ്ദേഹം ചോദിച്ചു.

അതേക്കുറിച്ച് അവൾ പൂർണ്ണമായും മറന്നു പോയിരുന്നു. “, ഗോഡ്...! ഇല്ല... ഗിവ് മീ ഫ്യൂ മിനിറ്റ്സ്...”

ഹെഡ്ഫോൺ താഴെ വച്ചിട്ട് ബാഗ് തുറന്ന് സൈക്കിൾ ലാമ്പുകളും എടുത്ത് അവൾ മൈതാനത്തിലേക്ക് ഓടി.  “L” എന്ന അക്ഷരം തല തിരിച്ചിട്ട ആകൃതിയിൽ മൂന്ന് ലാമ്പുകൾ ക്രമീകരിച്ചു വച്ചിട്ട് അവൾ സ്വിച്ച് ഓൺ ചെയ്തു. അതിന്റെ പ്രകാശകിരണങ്ങൾ ആകാശത്തേക്ക് കുത്തനെ തുളച്ചു കയറി. പിന്നെ മൈതാനത്തിന്റെ മറുവശത്തേക്ക് ഓടി ഏതാണ്ട് ഇരുനൂറ് വാര ചെന്ന് മറ്റ് മൂന്ന് ലാമ്പുകളും അതുപോലെ ക്രമീകരിച്ചു. ശേഷം തന്റെയൊപ്പം ഓടിയെത്തിയ നായയെയും കൊണ്ട് തിരിഞ്ഞോടി അവൾ ധാന്യപ്പുരയുടെ വാതിൽക്കൽ എത്തി.

ഫാൾക്കൺ ഹിയർ... മാർക്കേഴ്സ് ഇൻ പ്ലെയ്സ്...” അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.

വാതിൽക്കൽ നിന്ന് അവൾ മുകളിലേക്ക് നോക്കി. വിമാനത്തിന്റെ ശബ്ദം ഇപ്പോൾ വ്യക്തമായി കേൾക്കാനാകുന്നുണ്ട്. നൂറോ നൂറ്റമ്പതോ അടി ഉയരത്തിൽ മുകളിലൂടെ അത് കടന്നു പോയതു പോലെ അവൾക്ക് തോന്നി.

ഫാൾക്കൺ ഹിയർ...” അവൾ മൈക്കിലൂടെ പറഞ്ഞു. “വിമാനത്തിന്റെ ശബ്ദം എനിക്ക് കേൾക്കാൻ കഴിഞ്ഞു... എന്റെ തൊട്ടു മുകളിലൂടെയാണ് നിങ്ങൾ കടന്നു പോയത്...”

“പക്ഷേ, ഒന്നും തന്നെ കാണാൻ സാധിക്കുന്നില്ല... കനത്ത മൂടൽമഞ്ഞാണ്...” വോഗൻ പറഞ്ഞു.

അപ്പോഴാണ് സർ മാക്സ്വെൽ ഷാ ഇരുട്ടിൽ നിന്നും അവൾക്ക് പിന്നിൽ പ്രത്യക്ഷപ്പെട്ടത്. മദ്യപിച്ച് അവശനിലയിലായിരുന്നു അയാൾ. തന്റെ റെയിൻകോട്ടും ഹാറ്റും ഒന്നും എടുത്തിരുന്നില്ല അയാൾ. സംസാരിക്കുമ്പോൾ വാക്കുകൾ കുഴഞ്ഞു പോകുന്നുണ്ടായിരുന്നു.  ആഹാ, നീ ഇവിടെ ആയിരുന്നോ...? എല്ലാം ഓകെ അല്ലേ...?”

ഒന്നും ഓകെ അല്ല...” അവൾ പറഞ്ഞു.

ഞാൻ റൗണ്ട് ചെയ്തുകൊണ്ടിരിക്കാം... മഞ്ഞിന്റെ കാര്യത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായെങ്കിലോ...” വോഗന്റെ സ്വരം ഹെഡ്ഫോണിൽ എത്തി.

റൈറ്റ്... ഞാൻ ഇവിടെത്തന്നെ ഉണ്ടാകും...” അവൾ പറഞ്ഞു.

                                                   ***
ആഷ്ഫോഡിന് പുറത്ത് കടന്ന അവർ വീണ്ടും കനത്ത ട്രാഫിക്കിലേക്കാണ് ചെന്ന് പെട്ടത്. വലിയ ഒരു ട്രക്കും ഒരു പ്രൈവറ്റ് കാറും തമ്മിൽ കൂട്ടിയിടിച്ച് റോഡ് നിറയെ ഉരുളക്കിഴങ്ങുകൾ ചിതറിക്കിടക്കുകയാണ്. സ്റ്റിയറിങ്ങ് വീലിൽ തിരുപ്പിടിച്ച് വാഹനങ്ങളുടെ നീണ്ട നിരയിൽ അക്ഷമനായി ഡെവ്ലിൻ കാത്തുകിടന്നു. കാൽ മണിക്കൂറോളം കടന്നു പോയിട്ടും വാഹനവ്യൂഹത്തിന് അല്പം പോലും അനക്കമുണ്ടായില്ല.

ഇപ്പോൾത്തന്നെ പാതിരാത്രി ആയിരിക്കുന്നു...” അദ്ദേഹം സ്റ്റെയ്നറോട് പറഞ്ഞു. “ഇവിടെ ഇങ്ങനെ കാത്തുകിടന്നിട്ട് കാര്യമില്ല... വേറെ ഏതെങ്കിലും വഴി കണ്ടെത്തിയേ തീരൂ...”

, ഡിയർ..... വീണ്ടും പ്രശ്നമായി, അല്ലേ മിസ്റ്റർ ഡെവ്ലിൻ...?” മൺറോ പരിഹസിച്ചു.

ഇല്ല... ഒരു പ്രശ്നവുമില്ല... പക്ഷേ, പ്രശ്നമാകും... താങ്കൾ വായടച്ചു വച്ചില്ലെങ്കിൽ...” പരുഷസ്വരത്തിൽ പറഞ്ഞിട്ട് ഡെവ്ലിൻ ഇടതുവശത്ത് ആദ്യം കണ്ട റോഡിലേക്ക് വാൻ തിരിച്ചു.

                                                    ***

അതേ സമയത്ത് തന്നെയാണ് വോഗൻ വിമാനം താഴ്ത്തി പറത്തി നാലാം വട്ടവും ശ്രമം നടത്തി നോക്കിയത്. വീലുകൾക്ക് മുകളിലായി ലാന്റിങ്ങ് സ്പോട്ട്ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നുവെങ്കിലും മൂടൽമഞ്ഞ് മാത്രമാണ് അദ്ദേഹത്തിന് കാണാനായത്.

ഫാൾക്കൺ... ഇറ്റ്സ് ഇംപോസ്സിബ്... അയാം നോട്ട് ഗെറ്റിങ്ങ് എനിവേർ...” വോഗന്റെ സ്വരം റേഡിയോയിൽ മുഴങ്ങി.

ആശ്ചര്യകരമെന്ന്  പറയട്ടെ, മാക്സ്വെൽ ഷാ ആയിരുന്നു അതിനൊരു പരിഹാരവുമായി എത്തിയത്.

അദ്ദേഹത്തിന് ആവശ്യം കൂടുതൽ വെളിച്ചമാണ്... കുറേയധികം വെളിച്ചം...” ഷാ പറഞ്ഞു. “നമ്മുടെ ആ നശിച്ച വീടിന് തീ പിടിക്കുകയാണെങ്കിൽ അദ്ദേഹത്തിന് കാണാൻ സാധിക്കില്ലേ...?”

മൈ ഗോഡ്...!” ലവീനിയ മൈക്ക് എടുത്തു. “ഫാൾക്കൺ ഹിയർ... ഇനി ഞാൻ പറയുന്നത് താങ്കൾ ശ്രദ്ധിച്ചു കേൾക്കണം... അയാം എ പൈലറ്റ്... സോ ഐ നോ വാട്ട് അയാം ടോക്കിങ്ങ് എബൗട്ട്...”

ഓകെ, പറയൂ...” വോഗൻ പറഞ്ഞു.

എന്റെ വീട് മെഡോയിൽ നിന്നും മുന്നൂറ് വാര തെക്ക് മാറിയാണ്... കാറ്റും തെക്കോട്ട് തന്നെയാണ് വീശുന്നത്... ഞാൻ അവിടെ ചെന്ന് വീട്ടിലെ എല്ലാ ലൈറ്റുകളും പ്രകാശിപ്പിക്കുവാൻ പോകുകയാണ്...”

അങ്ങനെ ചെയ്യുന്നത് മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിച്ചു വരുത്തലാകില്ലേ...?” വോഗൻ ചോദിച്ചു.

ഇല്ല... ഈ കനത്ത മൂടൽമഞ്ഞിൽ അത് ആരും കാണാൻ പോകുന്നില്ല... മാത്രവുമല്ല, രണ്ട് മൈൽ പരിസരത്ത് ഇവിടെ വേറെ വീടുകളുമില്ല... ഞാൻ അങ്ങോട്ട് പോകുകയാണ്... ഗുഡ് ലക്ക്...” അവൾ ഹെഡ്ഫോണും മൈക്കും താഴെ വച്ചു. “മാക്സ്, ഇവിടെത്തന്നെ നിന്നോണം... പെട്ടെന്ന് വരാം ഞാൻ...”

ഓൾ റൈറ്റ്, ഓൾഡ് ഗേൾ...”

ഓടി വീടിനടുത്ത് എത്തിയപ്പോഴേക്കും അവൾ കിതച്ചു തുടങ്ങിയിരുന്നു. മുൻഭാഗത്തെ വാതിൽ തുറന്ന് സ്വിച്ചുകൾ ഓരോന്നായി അവൾ ഓൺ ചെയ്തു. പിന്നെ സ്റ്റെയർകെയ്സ് കയറി മുകളിലത്തെ നിലയിൽ ചെന്ന് ബാത്ത്റൂമുകളുടെയടക്കം സകല മുറികളിലെയും ലൈറ്റുകൾ പ്രകാശിപ്പിച്ചു. ശേഷം ബ്ലാക്കൗട്ട് കർട്ടനുകൾ വകഞ്ഞു മാറ്റി. പിന്നെ താഴെ ചെന്ന് അവിടുത്തെയും കർട്ടനുകൾ വശങ്ങളിലേക്ക് നീക്കിയിട്ടു. വീടിന് പുറത്ത് കടന്ന് സൗത്ത് മെഡോയിലേക്ക് ഓടിയ അവൾ ഏതാണ്ട് അമ്പത് വാര ചെന്നിട്ട് ഒന്ന് തിരിഞ്ഞു നോക്കി. ദീപാലങ്കാരം നടത്തിയത് പോലെ പ്രകാശത്താൽ മിന്നിത്തിളങ്ങുകയായിരുന്നു അവരുടെ വീട്.

തന്റെ കൈയിൽ കരുതിയിരുന്ന ഫ്ലാസ്കിൽ നിന്നും മദ്യം അകത്താക്കിക്കൊണ്ടിരിക്കുകയായിരുന്നു മാക്സ്വെൽ ഷാ. “ക്രിസ്മസ് ട്രീ പോലുണ്ട് ഇപ്പോൾ നമ്മുടെ വീട് കണ്ടാൽ...” അയാൾ പറഞ്ഞു.

അയാളെ അവഗണിച്ച് അവൾ മൈക്ക് കൈയിലെടുത്തു. “റൈറ്റ്... പറഞ്ഞത് പോലെ ലൈറ്റുകളെല്ലാം പ്രകാശിപ്പിച്ചിട്ടുണ്ട്... ഈസ് ദാറ്റ് എനി ബെറ്റർ...?”

ഓകെ, ഞാൻ നോക്കട്ടെ...” വോഗൻ പറഞ്ഞു.

അദ്ദേഹം വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് അഞ്ഞൂറ് അടിയിലേക്ക് താഴ്ത്തി. പെട്ടെന്നാണ് അദ്ദേഹത്തിന്റെ മനസ്സിൽ അത്തരമൊരു ചിന്ത രൂപം കൊണ്ടത്. “വാട്ട് ദി ഹെൽ, വോഗൻ...” അദ്ദേഹം മന്ത്രിച്ചു. “ഈ യുദ്ധത്തിൽ മരിക്കാതെ രക്ഷപെട്ടാൽ എന്താണ് തനിക്ക് കിട്ടാൻ പോകുന്നത്...? ലീവൻവർത്ത് ജയിലിൽ അമ്പത് വർഷം തടവ്... പിന്നെ എന്താണ് തനിക്ക് നഷ്ടപ്പെടാനുള്ളത്...?”

വോഗൻ വിമാനം അല്പം കൂടി താഴ്ത്തി. മൂടൽമഞ്ഞിന്റെ പുകമറയ്ക്ക് പെട്ടെന്ന് തിളക്കം വച്ചത് പോലെ തോന്നി അദ്ദേഹത്തിന്. അടുത്ത നിമിഷം, വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്ന ഷാ പ്ലേസിലെ ജാലകങ്ങൾ അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ പെട്ടു. ഒരു മികച്ച പൈലറ്റ് എന്ന് പേര് കേട്ട അദ്ദേഹത്തിന് പിന്നെ മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. രണ്ടും കല്പിച്ച് കോളം പിറകോട്ട് വലിച്ച് വിമാനം അല്പമൊന്ന് ഉയർത്തിയ വോഗൻ, വീടിന് ഏതാനും അടികൾ മാത്രം മുകളിലൂടെ വാരകൾക്കപ്പുറം ധാന്യപ്പുരയുടെ തുറന്ന വാതിലിൽ നിന്നും പുറത്തേക്ക് വന്ന വെളിച്ചം ലക്ഷ്യമാക്കി പറന്നിറങ്ങി.

                                                         ***

വളരെ കൃത്യതയോടെ ലാന്റ് ചെയ്ത ലൈസാൻഡർ തിരിഞ്ഞ് ധാന്യപ്പുരയുടെ അരികിലേക്ക് നീങ്ങി. ഗേറ്റ് മുഴുവനായും തുറന്നു പിടിച്ച് ലവീനിയ വോഗന് നേരെ കൈ ഉയർത്തി. ധാന്യപ്പുരയുടെ ഉള്ളിലേക്ക് കയറിയ വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്തിട്ട് തന്റെ ഫ്ലൈയിങ്ങ് ഹെൽമറ്റ് ഊരി കൈയിൽ പിടിച്ച് വോഗൻ പുറത്തിറങ്ങി.

“വല്ലാത്തൊരു ലാന്റിങ്ങ് തന്നെയായിരുന്നുവല്ലേ...?” ഹസ്തദാനത്തിനായി അവൾ കൈകൾ നീട്ടി. “അയാം ലവീനിയാ ഷാ... ഇത് എന്റെ സഹോദരൻ മാക്സ്‌വെൽ...”

“ഞാൻ എസാ വോഗൻ... നിങ്ങളെ സമ്മതിച്ചിരിക്കുന്നു...” വോഗൻ പറഞ്ഞു.

“ഓ, അത്രക്കൊന്നുമില്ല... ഞാനും ഒരു പൈലറ്റാണ്... ഈ മൈതാനത്ത് നിന്നും ടൈഗർ മോത്ത് പറപ്പിക്കുമായിരുന്നു...”

“മൈ ഗോഡ്... ഇദ്ദേഹം അമേരിക്കക്കാരനാണെന്ന് തോന്നുന്നു...?” മാക്സ്‌വെൽ ഷാ അത്ഭുതം പ്രകടിപ്പിച്ചു.

“ഞാൻ വളർന്നത്  അവിടെയാണെന്ന് വേണമെങ്കിൽ പറയാം...” വോഗൻ ലവീനിയയുടെ നേർക്ക് തിരിഞ്ഞു. “അവരൊക്കെ എവിടെ...?”

“മേജർ കോൺലൻ ഇതുവരെ എത്തിയിട്ടില്ല... ലണ്ടനിൽ നിന്നും ഇവിടെ കോസ്റ്റൽ ഏരിയ വരെയും കനത്ത മൂടൽമഞ്ഞാണ്... വഴിയിലെവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയായിരിക്കുമെന്നാണ് തോന്നുന്നത്...”

“ഓകെ...” വോഗൻ തല കുലുക്കി. “എന്തായാലും നമുക്ക് ചെർണെയിലേക്ക് ഒരു സന്ദേശം അയക്കാം... ഞാനിവിടെ സുരക്ഷിതമായി ലാന്റ് ചെയ്തു എന്നും പറഞ്ഞ്...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

29 comments:

  1. കൊള്ളാം. കുറച്ച് ദൈർഘ്യമുള്ള അദ്ധ്യായം...

    വോഗൻ മിടുക്കൻ തന്നെ!

    ReplyDelete
    Replies
    1. അതെ ശ്രീ... സ്റ്റോം വാണിങ്ങിലെ ഹോസ്റ്റ് നെക്കറെപ്പോലെ.... ഈഗ്‌ൾ ഹാസ് ലാന്റ്ഡിലെ പീറ്റർ ഗെറിക്കിനെപ്പോലെ... ഈസ്റ്റ് ഓഫ് ഡെസലേഷനിലെ ജോ മാർട്ടിനെപ്പോലെ...

      Delete
  2. കിടുക്കി!!

    അങ്ങനെ വിമാനമെത്തി.. യാത്രക്കാർ പാതിവഴി പോലുമെത്തിയില്ലല്ലോ..

    (കൊച്ചുവർത്താനം പറഞ്ഞോണ്ട് നിൽക്കാതെ വേഗം പോയി ലൈറ്റുകളൊക്കെ അണച്ചോളൂ..)

    ReplyDelete
    Replies
    1. ഡെവ്‌ലിനല്ലേ മോൻ... ഏതെങ്കിലുമൊക്കെ വഴിയിലൂടെ എത്താതിരിക്കില്ല... പക്ഷേ, പിറകേ കാർവർ സഹോദരന്മാരും ഉണ്ടെന്നുള്ള കാര്യം മറക്കണ്ട...

      Delete
  3. കിടിലൻ ....അങ്ങനെ ബീമാനം എത്തി..

    ReplyDelete
    Replies
    1. യെസ് ഉണ്ടാപ്രീ... പക്ഷേ ഇനിയും കണക്കുകൾ തീർക്കാൻ ബാക്കിയില്ലേ... അത് കാണാൻ മുൻനിരയിൽത്തന്നെ ഉണ്ടാവണം കേട്ടോ...

      Delete
  4. കുറിഞ്ഞിJune 04, 2018 11:28 am

    മേരി പോയ സങ്കടത്തിലിരിക്കുകയായിരുന്നു.
    വോഗനെത്തിയല്ലോ. ദതാണ് വോഗൻ......
    ലീവിനിയയും മോശമല്ല. ഇനി കാർവർമാർ അതുകൂടി കഴിഞ്ഞാലെ സമാധാനമാകൂ.
    (ഞാനപ്പോഴേ പറഞ്ഞതാ മൺറോ യെ കളഞ്ഞിട്ട് മേരിയെ കൊണ്ടുപോകാൻ ഇപ്പോ എല്ലാർക്കും സമാധാനമായല്ലോ)

    ReplyDelete
    Replies
    1. പക്ഷേ, മൺറോയെ കളഞ്ഞാൽ പണി പാളില്ലേ കുറിഞ്ഞീ... എപ്പം RAF നെ അറിയിച്ചൂന്ന് ചോദിച്ചാൽ മതി...

      Delete
  5. വിമാനം റെഡി. യാത്രക്കാര്‍ എത്തട്ടെ

    ReplyDelete
    Replies
    1. മഴയൊക്കെയല്ലേ കേരളേട്ടാ... അല്പം ചായയൊക്കെ കുടിച്ച് നമുക്ക് കാത്തിരിക്കാം...

      Delete
  6. ലവീനിയയുടെ ദീപാലങ്കാരവും വോഗന്റെ ലാന്റിങ്ങും അസ്സലായി

    ReplyDelete
    Replies
    1. ആ പരിസരത്തെങ്ങും മറ്റ് വീടുകളില്ലാത്തതാണ് സഹായകരമായത്... വോഗൻ... നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന് പിന്നെ മേലും കീഴും നോക്കാനില്ലല്ലോ... ബോണസ് ആയി ലഭിച്ച ജീവിതം എന്നല്ലേ പുള്ളി പറഞ്ഞത്...

      Delete
  7. ഇതില്‍ നിന്നും അന്ത കാലത്തിലും ബ്രിട്ടനില്‍ ട്രാഫിക് ജാം ഉണ്ടായിരുന്നു എന്ന് നമ്മള്‍ മനസിലാക്കണം. അവിടെ ഓട്ടോ റിഷക്കാര്‍ ഉണ്ടായിരുന്നില്ല എന്നും കൂടി മനസിലാക്കണം. അല്ലെങ്കില്‍ ഡെവ്‌ലിന്‍ ഓട്ടോ പിടിച്ചു കുടുസു വഴികളില്‍ കൂടി എത്തിയേനെ.

    ReplyDelete
    Replies
    1. അതൊരു ഒന്നൊന്നര കണ്ടുപിടുത്തം ആയിപ്പോയല്ലോ ശ്രീജിത്തേ... :)

      Delete
    2. അന്തകാലത്തും ഏത് ഊടു /ഉഡായിപ്പ് വഴികളിൽക്കൂടിയും പോകുന്ന ബിലാത്തിയിൽ ക്യാബ് എന്ന് പറയുന്ന കുതിര വണ്ടികൾ ഉണ്ടായിരുന്നു കേട്ടോ ഭായ് .ഇപ്പോഴും ഉണ്ട് കറുത്ത മൂട്ടക്കാറുകളായി മാറിയ ആ ക്യാബുകൾ ..!

      Delete
    3. അതല്ലേ ലണ്ടൻ ക്യാബ് എന്നറിയപ്പെടുന്ന മെയ്ഡ് ഇൻ ചൈന കാറുകൾ...?

      Delete
  8. ഫ്ലൈറ്റ്ലാന്റിംഗ് അതിഗംഭീരം. ലൈറ്റ്നിംഗ്‌ അതിലും ഗംഭീരം. വല്ലഭനു പുല്ലും ആയുധമെന്ന് പറഞ്ഞു കേട്ടിട്ടേയുള്ളു. ഡെവ് ലിനും അയാളുടെ സഹായികളും ഒക്കെ മറ്റുള്ളവരേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നവർ തന്നെ. വരട്ടെ ഉദ്യോഗജനകമായ ബാക്കികൂടി.

    ReplyDelete
    Replies
    1. ലൈറ്റിങ്ങ് ഐഡിയ മുഴുക്കുടിയൻ ഷായുടേതാണെന്നോർക്കണം... കുടിയന്മാർക്ക് ആഘോഷിക്കാൻ ഒരു കാര്യം ആയി... :)

      Delete
    2. കുടിയൻ പറഞ്ഞത് വീട് കത്തിക്കാനാണ്.

      Delete
    3. അത് ശരിയാണ്... ലവീനിയ കുറച്ച് കൂടി പ്രായോഗികമായി ചിന്തിച്ചുവെന്ന് മാത്രം...

      Delete
  9. വിമാനം ലാൻഡ് ചെയ്തു... കാർവറിന് ഒന്നൂടെ വഴി തെറ്റിയാൽ മതിയായിരുന്നു.

    ReplyDelete
    Replies
    1. ആഗ്രഹം സഫലമാകുമോ...? വരും ലക്കങ്ങൾക്കായി കാത്തിരിക്കുക...

      Delete
  10. അപ്പോൾ വീമാനം വന്നു ...
    ഇനി പറക്കാനുള്ള ആളുകള് കൂടി വന്നാ മതി ..!

    ReplyDelete
    Replies
    1. പറക്കാനുള്ള ആളുകൾ ഇപ്പം എത്തും മുരളിഭായ്... നേരെ റോംനി മാർഷിലേക്ക് പോരെ... പെട്ടെന്ന് വേണംട്ടോ....

      Delete
  11. ബുദ്ധിയും,ജീവന്‍പണയംവച്ചുകൊണ്ടുള്ള സാഹസകൃത്യങ്ങളുും...
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ... അതാണ് ഷെല്ലെൻബെർഗ് പറഞ്ഞത്... എവിടെ നിന്നും ലഭിക്കുന്നു നമുക്ക് ഇത്തരം മനുഷ്യരെ എന്ന്...

      Delete
  12. വോഗനും ലവീനിയയും കൂടി വിമാനം ഷെഡില്‍ കേറ്റിയല്ലോ............ത്രസിപ്പിക്കുന്നു.

    ReplyDelete
    Replies
    1. അല്ല പിന്നെ... പൈലറ്റുമാരോടാ കളി... :)

      Delete
  13. VINUVETTAA...RANDU MOONNU CHAPTERS ONNICHU
    COVER CHEYYUNNUNDU..THIRAKKANU...SORRY FOR NOT COMMENTING....

    ReplyDelete